Labels: ,

Kudroli Sri Gokarnanatha Kshetra, Mangalore in Karnataka


Kudroli Sri Gokarnanatha Kshetra, Mangalore in Karnataka, India. It was consecrated by Narayana Guru

Sri Narayana Guru (A social reformer and a saint) consecrated the Shivalinga in this temple in 1912. This temple is situated at Kudroli, which is about 3 Km away from the main city area of Hampankatta in Mangalore. The original temple structure was in Kerala style, which was replaced, by Chola style during recent renovation in 1991. The main deity of the temple is Lord Shree Gokarnanatha ( Lord Shiva). Navarathri Utsava (Dasara festival) is very famous and is one of the main tourist events in this temple. A grand procession of Goddess Durga along with the Nava Durgas takes place during this festival now popularly known as "Mangalore Dasara", which attracts many tourists and devotees from distant corners of the state, Nation and all over the world and is very popular like Mysore Dasara.

The Billawa Community was being traditionally suppressed by the upper caste treating them as 'untouchables'. It is in such a scenario that the community found a messiah in Sri Narayana Guru. Sri Narayana Guru who hailed from Kerala has been regarded as the uplifter of the downtrodden and a visionary social servant. Learning about the work undertaken by Sri Narayana Guru in establishing social equality through his temple in Shivagiri, Kerala, a prominent Billawa leader from Mangalore, Sahukar Koragappa visited the Guru along with the leaders of the community in 1908. The delegation appraised Sri Narayana Guru about the problems faced by the Billawas in admission of the community into the temple at Mangalore. Sri Narayana Guru visited Mangalore on invitation from this delegation and ascertained for himself, the exactness of the then prevailing situation. After visiting the place, Sri Narayana Guru himself selected the place in Kudroli and advised the community elders about a suitable location to build a temple and the work began under his direction in the year 1908. Elders such as Sahukar Koragappa took the initiative in ensuring smooth progress in the temple's construction.

   
Sri Narayana Guru himself formally consecrated the temple in February 1912 by installing the Sacred Shiva Linga, which was brought by him. He also named this place as Shree Gokarnanatha Kshethra. Sri Narayana Guru advocated that all of God's creation had the right to worship the Almighty and preached that people irrespective of the caste, creed or religion must worship one divine force, known by different names.

As per the Guru's advice, idols of Lord Ganapathy, Lord Subramanya, Goddess Annapoorneshwari, Lord Bhairava, the Nava Grahas (Lords of Nine Planets), Lord Shanishwara and Lord Shri Krishna has been installed at the Kshethra. This has helped devotees to worship at all these sannidanams (abode) and seek blessings and solace for their varied problems at one place.


0 comments
Labels:

Sree Narayana Guru Maha Samadhi


"ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍"

അദ്വൈത സത്യം സൂര്യതുല്യം സാക്ഷാത്ക്കരിച്ച ഭാരതത്തിലെ ജനസമൂഹത്തെ ജാതിപ്പിശാചു പിടികൂടാനിടയായത് അത്യന്തം നിര്‍ഭാഗ്യകരമായ ഒരു വസ്തുതയാണ്. ഇത്തരം മലിനങ്ങളായ ഭേദചിന്തകള്‍ കൊണ്ട് സത്യസ്വരൂപം തീരെ മറയ്ക്കപ്പെടുമ്പോള്‍ മറമാറ്റി അതിനെ വീണ്ടും പ്രകാശിപ്പിക്കാനാണല്ലോ മഹാത്മാക്കള്‍ അവതരിക്കുന്നത്. കേരളം ജാതിപ്പി
ശാചിന്റെ ബാധനിമിത്തം ഒരു ഭ്രാന്താലയമായി മാറിയിരുന്ന ഘട്ടത്തിലാണ് അതൊഴിച്ചുമാറ്റാന്‍ ശ്രീനാരായണഗുരു അവതരിച്ചത്. അങ്ങനെ ജാതിഭേദവും അവാന്തര ജാതിഭേദവും കൊണ്ട് ഭ്രാന്താലയമായിത്തീര്‍ന്നിരുന്ന രാഷ്ട്രത്തിന് ശ്രീനാരായണ ഗുരുദേവന്‍ നല്‍കിയ ഏറ്റവും വലിയ സന്ദേശം ജാതി നിഷേധമായിരുന്നു. ആലുവ അദ്വൈതാശ്രമത്തില്‍ വച്ച് ശ്രീനാരായണഗുരു രചിച്ച 'ജാതിനിര്‍ണ്ണയം' എന്ന കൃതി ചിന്താശക്തിയുള്ള ഏതൊരു വ്യക്തിയെയും ജാതിപ്പിശാചിന്റെ ബാധയില്‍ നിന്നും വിമുക്തനാക്കുകയും തുടര്‍ന്ന് പരമപുരുഷാര്‍ത്ഥമായ ആത്മാനുഭവത്തില്‍ കൊണ്ടെത്തിക്കുകയും ചെയ്യുന്നു.

ജാതിനിഷേധത്തിന്റെ ശാസ്ത്രീയമായ പൊരുള്‍ വ്യക്തമായി പ്രതിപാദിക്കുന്ന ഈ കൃതിയില്‍ തത്ത്വദര്‍ശനത്തില്‍ രൂപംകൊണ്ട ശാസ്ത്രചിന്തയുടെ ഉജജ്വല രൂപം കാണാം. ജാതിയുണ്ടെങ്കില്‍ അതെന്താണ്? ജാതിയും ജന്മവും തമ്മിലുള്ള ബന്ധമെന്താണ്? 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന മുദ്രാവാക്യത്തിന്റെ അന്തഃസത്ത എന്താണ്? ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം ഈ കൃതിയില്‍ നിന്നും നിസ്സംശയമായ മറുപടി ലഭിക്കുന്നു. ഇതു വായിച്ച് മനനം ചെയ്യുന്ന ഒരാള്‍ക്ക് ജാതിപിശാചിന്റെ പിടിയില്‍ നിന്നും രക്ഷ കിട്ടും എന്നത് തീര്‍ച്ചയാണ്. മനുഷ്യരുടെ ഇടയില്‍ ജാതിയൊന്നൊന്നില്ലെന്നു യുക്തിയുക്തം തെളിയിക്കാനാണ് ഗുരുദേവന്‍ ചെറുതെങ്കിലും ചിന്തോദ്ദീപകമായ ജാതിനിര്‍ണ്ണയം എന്ന ഈ കവിത രചിച്ചത്. ഈ ചെറുകൃതി നമ്മുടെ സംസ്കാരിക മണ്ഡലത്തിന് ഒരു കെടാവിളക്കായി എന്നും വിളങ്ങും.

മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ! തത്ത്വം വേത്തി കോഽപിന.

ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍

ഒരു ജാതിയില്‍നിന്നല്ലോ പിറന്നീടുന്നു സന്തതി
നര ജാതിയിതോര്‍ക്കുമ്പോഴൊരു ജാതിയിലുള്ളതാം

നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന്‍താനുമെന്തുള്ളതന്തരം നരജാതിയില്‍?

പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി
പിറന്നു മറസൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍

ഇല്ലജാതിയിലൊന്നുണ്ടോവല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ.

ജീവികളെ മനുഷ്യര്‍ , മൃഗങ്ങള്‍ , പക്ഷികള്‍ എന്നിങ്ങനെ രൂപഭേദമനുസരിച്ച് ഇനങ്ങളായി വേര്‍തിരിച്ചാല്‍ തര്‍ക്കശാസ്ത്ര പ്രസിദ്ധങ്ങളായ മനുഷ്യത്വാദി ജാതികളുണ്ടാവാം. അല്ലാതെ ഒരേ രൂപത്തിലുള്ള ജീവികളെ ജാതികളായി വേര്‍തിരിക്കുന്നത് അത്യന്തം അശാസ്ത്രീയമാണെന്നാണ് ആദ്യമായി വെളിപ്പെടുത്തുന്നത്.

മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ! തത്ത്വം വേത്തി കോഽപിന.

യഥാ - എപ്രകാരമാണോ; ഗവാം - പശുവര്‍ഗ്ഗത്തില്‍പ്പെട്ട ജന്തുക്കള്‍ക്ക്, ഗോത്വം - ഗോവിന്റെ ഭാവം എന്ന അര്‍ത്ഥത്തിലുള്ള ഗോത്വം, ജാതി - ജാതിയാണെന്ന് തര്‍ക്കശാസ്ത്രത്തിലും മറ്റും കരുതപ്പെടുന്നത് അതുപോലെ; മനുഷ്യാണാം - മനുഷ്യര്‍ക്ക്; മനുഷ്യത്വം - മനുഷ്യത്വമെന്നത്; ജാതി - ജാതിയായി ഗണിക്കാവുന്നതാണ്. അസ്യ - മനുഷ്യന്; ബ്രാഹ്മണാദി - ജനനം കൊണ്ടു കുട്ടുന്നതായി കരുതപ്പെടുന്ന ബ്രഹ്മണാദി ജാതി; ഏവം ന - ഇപ്രകാരം യുക്തിയൊന്നുമുള്ളതല്ല; ഹാ - കഷ്ടം; കഃ അപി - ആരും തന്നെ; തത്ത്വം ന വേത്തി - യഥാര്‍ത്ഥ്യമെന്തെന്നറിയുന്നതേയില്ല.

എപ്രകാരമാണോ പശുവര്‍ഗ്ഗത്തില്‍പ്പെട്ട ജന്തുക്കള്‍ക്ക് ഗോവിന്റെ ഭാവം എന്ന അര്‍ത്ഥമുള്ള ഗോത്വം ജാതിയാണെന്ന് തര്‍ക്കശാസ്ത്രത്തിലും മറ്റും കരുതപ്പെടുന്നത് അതുപോലെ മനുഷ്യര്‍ക്ക്‌ മനുഷ്യത്വമെന്നത് ജാതിയായി ഗണിക്കാവുന്നതാണ്. മനുഷ്യന് ജനനം കൊണ്ട് കിട്ടുന്നതായി കരുതപ്പെടുന്ന ബ്രാഹ്മണാദി ജാതി ഇപ്രകാരം യുക്തിയൊന്നുമുള്ളതല്ല. കഷ്ടം, ആരുംതന്നെ യാഥാര്‍ത്ഥ്യമെന്തെന്നറിയുന്നില്ല.

ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍

മനുഷ്യന് ജാതിയൊന്നേയുള്ളൂ, മതം ഒന്നേയുള്ളൂ, ദൈവം ഒന്നേയുള്ളൂ, ഉല്പത്തിസ്ഥാനം ഒന്നേയുള്ളൂ, ആകൃതി ഒന്നേയുള്ളൂ, ഈ മനുഷ്യ വര്‍ഗ്ഗത്തില്‍ ഭേദം ഒന്നുംതന്നെ കല്‍പ്പിക്കാനില്ല.

ഒരു ജാതിയില്‍നിന്നല്ലോ പിറന്നീടുന്നു സന്തതി
നര ജാതിയിതോര്‍ക്കുമ്പോഴൊരു ജാതിയിലുള്ളതാം

മനുഷ്യന്‍റെ സന്താനപരമ്പര മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നും മാത്രമാണല്ലോ ജനിക്കുന്നത്. ഇതാലോചിച്ചാല്‍ മനുഷ്യവര്‍ഗ്ഗം മുഴുവന്‍ ഒരു ജാതിയിലുള്ളതാണെന്ന് വ്യക്തമായി തീരുമാനിക്കാം.

നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന്‍താനുമെന്തുള്ളതന്തരം നരജാതിയില്‍?

ബ്രാഹ്മണനും പറയാനും മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നുതന്നെയാണ് ജനിക്കുന്നത്. ഈ നിലയ്ക്ക് മനുഷ്യവര്‍ഗ്ഗത്തില്‍ ഭേദം എന്താണുള്ളത്?

പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി
പിറന്നു മറസൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍

പുരാണകാലത്തുതന്നെ വേദവ്യാസന്റെ പിതാവായ പരാശരമഹര്‍ഷി അദൃശ്യന്തി എന്നുപേരായ പറച്ചിയില്‍ നിന്നും ജനിച്ചതായി കാണുന്നു. വേദങ്ങളെ ചിട്ടപ്പെടുത്തി ബ്രഹ്മസൂത്രം രചിച്ച വേദവ്യാസന് മത്സ്യഗന്ധി എന്നുപേരായ മുക്കുവ സ്ത്രീയില്‍ ജനിച്ചതായും കാണുന്നു.

ഇല്ലജാതിയിലൊന്നുണ്ടോവല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ.

വിവേകത്തിലും ഗുണകർമ്മങ്ങളിലും മനുഷ്യർക്ക് പരസ്പരഭേദം ഉണ്ടാകാം. അത് ജന്മവുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ല.

[ കടപ്പാട് : പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ സാറിന്റെ വ്യാഖ്യാനം. ശ്രീനാരായണഗുരുവിന്റെ കൃതികള്‍, ജീവചരിത്രം, കൃതികളുടെ വ്യാഖ്യാനങ്ങള്‍, സത്സംഗപ്രഭാഷണങ്ങള്‍ എന്നിവയ്ക്ക് ശ്രേയസ് സന്ദര്‍ശിക്കുക : http://sreyas.in/narayanaguru

0 comments
Labels:

About Sree Narayana Guru - Tagore, Gandhi, Nehru





മഹാ കവി രവീന്ദ്രനാഥടാഗോര്‍ ശ്രീ നാരായണ ഗുരുവിനെ പറ്റി - ഞാന്‍ ലോകത്തിന്റെ പല ഭാഗത്ത്‌ സഞ്ചരിച്ചു വരികയാണ്. ഇതിനിടക്ക്‌ പല സിദ്ധന്‍മാരെയും മഹാര്ഷിമാരെയും കണ്ടിട്ടുണ്ട്. എന്നാല്‍ മലയാളത്തിലെ ശ്രീനാരായണഗുരു സ്വാമികളെക്കാള്‍ മികച്ച - അദ്ദേഹത്തോട് തുല്യനായ ഒരു മഹാപുരുഷനെയും എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല. അനന്തതയിലേക്ക് നീട്ടിയിരിക്കുന്ന ആ യോഗ നയനങ്ങളും ഈശ്വര ചൈതന്യം തുളുമ്പുന്ന ആ മുഖതേജസ്സും ഞാന്‍ ഒര
ിക്കലും മറക്കുന്നതല്ല.

മഹാത്മാ ഗാന്ധി ശ്രീ നാരായണ ഗുരുവിനെ പറ്റി - മനോഹരമായ തിരുവിതാങ്കൂര്‍ രാജ്യം സന്ദര്‍ശിക്കുവാന്‍ ഇടയായതും പുന്യാത്മാവായ ശ്രീനാരായനഗുരുസ്വാമികളെ ദര്‍ശിക്കുവാനിടയായതും എന്റെ ജീവിതത്തിലെ പരമ ഭാഗ്യ്യമായി ഞാന്‍ വിചാരിക്കുന്നു.

ജവഹര്‍ലാല്‍ നെഹ്‌റു ശ്രീ നാരായണ ഗുരുവിനെ പറ്റി - എവിടെയെല്ലാം മഹാത്മാക്കള്‍ ജീവിച്ചിരുന്നുവോ, അവിടമെല്ലാം മഹാക്ഷേത്രങ്ങള്‍ പോലെ പുണ്യ തീര്‍ത്ഥങ്ങള്‍ ആകും. ജാതി മത രഹിതമായ ഒരു സമൂഹമാണ് ഇവിടെ വേണ്ടതെന്നു ഗുരു ഉദ്ഘോഷിച്ചു.

0 comments
Labels:

Sree Narayana Guru Biography PDF


ശ്രീനാരായണഗുരുവിന്റെ ജീവിതകാലത്തുതന്നെ മഹാകവി ശ്രീ കുമാരന്‍ ആശാന്‍ രചിച്ച് ‘വിവേകോദയ’ത്തില്‍ തുടര്‍ച്ചയായി പ്രസിദ്ധീകൃതമായ ലേഖനങ്ങളെ തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരക കമ്മിറ്റി പുനഃപ്രകാശനം ചെയ്തതാണ് ഈ കൃതി.


Read more: http://sreyas.in/narayanaguru-kumaran-asan-pdf#ixzz26zwflEiA

0 comments
Labels:

Sree Narayana Guru - Jeevakarunya Panchakam


ശ്രീ നാരായണഗുരുവിന്റെ ജീവകാരുണ്യപഞ്ചകം എന്ന കൃതിയും, ആ കൃതിക്ക് ശ്രീ ജി ബാലകൃഷ്ണന്‍ നായരുടെ വ്യാഖ്യാനത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ചില ഭാഗങ്ങളും താഴെ കൊടുക്കുന്നു.
ജീവകാരുണ്യപഞ്ചകം
എല്ലാവരുമാത്മസഹോദരെ -
ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ ന‍ാം
കൊല്ലുന്നതുമെങ്ങനെ ജീവികളെ -
ത്തെല്ലും കൃപയറ്റു ഭുജിക്കയെന്നതും.
കൊല്ലാവ്രതമുത്തമമാമതിലും 
തിന്നാവ്രതമെത്രയുമുത്തമമ‍ാം
എല്ലാമതസാരവുമോര്‍ക്കിലിതെ -
ന്നലെ പറയേണ്ടത് ധാര്‍മികരെ!
കൊല്ലുന്നതു തങ്കല്‍ വരില്‍ പ്രിയമാ -
മല്ലീവിധിയാര്‍ക്കു ഹിതപ്രദമ‍ാം?
ചൊല്ലേണ്ടതു ധര്‍മ്യമിതാരിലുമൊ -
ത്തല്ല മരുവേണ്ടതു സൂരികളെ!
കൊല്ലുന്നവനില്ല ഭുജിപ്പതിനാ -
ളില്ലെങ്കിലശിക്കുകതന്നെ ദൃഢം
കൊല്ലിക്കുകകൊണ്ടു ഭുജിക്കുകയ‍ാം
കൊല്ലുന്നതില്‍നിന്നുമുരത്തൊരഘം.
കൊല്ലായ്കയിലിവന്‍ ഗുണമുള്ള പുമാ -
നല്ലായ്കില്‍ മൃഗത്തോടു തുല്യനവന്‍
കൊല്ലുന്നവനില്ല ശരണ്യത മ -
റ്റെല്ലാവക നന്മയുമാര്‍ന്നിടിലും.
വ്യാഖ്യാനം
ആത്മസത്യം കണ്ടെത്തുക എന്ന ജീവിതപരമലക്ഷ്യം നേടാന്‍ അനുപേക്ഷണീയമായ ഗുണമാണ് ജീവകാരുണ്യം അഥവാ അഹിംസ. മറ്റു ജീവജാലങ്ങളില്‍ ഒരു തരത്തിലുമുള്ള ദ്രോഹചിന്ത പുലര്‍ത്താതെ സമഭാവന ശീലിക്കുകയാണ് സത്യാന്വേഷണ സാധന. അഹിംസ അഥവാ ജീവകാരുണ്യം മനുഷ്യന്‍ അവശ്യം അംഗീകരിക്കേണ്ട ഗുണമാണെന്ന് പ്രതിപാദിക്കുന്ന കൃതിയാണ് ‘ജീവകാരുണ്യപഞ്ചകം’.
1. പരമസത്യമായ ആത്മാവിന്റെ രൂപഭേദങ്ങളാണ് ഇക്കാണുന്നവയെല്ല‍ാം. അതിനാല്‍ അവ പരസ്പരം സഹോദരങ്ങളാണ്. ഇക്കാര്യം ചിന്തച്ചാല്‍ മനുഷ്യര്‍ എങ്ങനെ മറ്റു ജീവികളെ കൊല്ലും? അല്‍പ്പംപോലും കാരുണ്യമില്ലാതെ മറ്റു ജീവികളുടെ മ‍ാംസം എങ്ങനെ ഭക്ഷിക്കും? മറ്റു ജീവികളെ കൊല്ലുകയും ഭുജിക്കുകയും ചെയ്യുന്നത് ഭേദചിന്തയെയും അഹങ്കാരത്തെയും വര്‍ദ്ധിപ്പിക്കുകയും സത്യദര്‍ശനത്തില്‍ നിന്നും അകറ്റുകയും ചെയ്യുന്നു.
2. ആത്മസാക്ഷാത്കാരത്തിനുതകുന്ന ധര്‍മങ്ങളില്‍ വച്ചേറ്റവും വലുതാണ്‌ അഹിംസ. പരദ്രോഹചിന്തയില്ലായ്മയാണ് അഹിംസയുടെ ആന്തരരൂപം. ഞാന്‍ വേറെ, നീ വേറെ എന്ന ചിന്തയില്‍ നിന്നാണ് ഭയവും ദ്രോഹചിന്തയും ആരംഭിക്കുന്നത്. ഭേദചിന്തയും ദ്രോഹചിന്തയും മാറ്റി സമഭാവനയോടെ ജീവിക്കാന്‍ ദൃഢനിശ്ചയം ചെയ്തയാള്‍ സ്വധര്‍മ്മനിര്‍വഹണത്തിനായി ചിലപ്പോള്‍ ശാരീരികമായി ഹിംസിച്ചാലും അത് ഹിംസയാകുന്നില്ല. സ്വാര്‍ത്ഥലാഭത്തിനായി ദ്രോഹചിന്തയോടെ ഒരു ജീവിയേയും ശാരീരികമായി ഉപദ്രവിക്കാതിരികുന്നിടത്താണ് അഹിംസ ആരംഭിക്കുന്നത്. പരദ്രോഹചിന്ത വെടിഞ്ഞു എല്ല‍ാം ഒന്നെന്നുകാണുന്ന അഹിംസയാണ് എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നത്.
3. ഹിംസയില്‍ കൊല്ലപ്പെടുന്നവന്‍ താനാണെങ്കില്‍ അതിഷ്ടമായിരിക്കുമോ? ഹിംസ തുടങ്ങിയ ക്രൂരതകള്‍ ആരുടേയും കുത്തകയല്ല. വിധി എപ്പോഴും ഒരുവന്റെ ഹിതം തന്നെ അനുസരിക്കുമെന്ന് കരുതരുത്. കൊല്ലുന്നവന്‍ ഏത് നിമിഷവും കൊല്ലപ്പെടാവുന്നവനായി മാറാവുന്നതേയുള്ളൂ. അചഞ്ചലമായ പ്രകൃതിനിയമം തെറ്റുകയില്ല. സത്യാനുഭവത്തിനു വഴി തെളിക്കുന്ന ഈ ധര്‍മനിയമമാണ് അറിവുള്ളവര്‍ എല്ലാവര്‍ക്കും ഉപദേശിക്കേണ്ടത്, അതനുസരിച്ച് ജീവിക്കുകയും വേണം.
4. തിന്നാന്‍ ആളില്ലെന്ന് വന്നാല്‍ കൊല്ലാനും ആളുണ്ടാവില്ല എന്ന്‍ തീര്‍ച്ചയാണ്. അപ്പോള്‍ തിന്നുന്നത്‌ തന്നെയാണ് വലിയ ഹിംസ. കൊല്ലുന്നതിനു മറ്റുള്ളവര്‍ക്ക് പ്രേരണ നല്‍കുന്നതുകൊണ്ട് കൊല്ലുന്നതിനേക്കാള്‍ വലിയ പാപവും തിന്നുന്നത്‌ തന്നെയാണ്.
5. മറ്റു ജീവികളെ ഹിംസിക്കാതിരിക്കുന്ന മനുഷ്യനാണ് വിവേകമുള്ളവന്‍. കൊല്ലുന്ന അവിവേകിയും മൃഗവും തമ്മില്‍ ഒരു ഭേദവുമില്ല. കൊല്ലുന്നവന് മറ്റെല്ലാ നന്മകളുമുണ്ടെങ്കില്‍പോലും ഒരിടത്തും അഭയം ലഭിക്കുന്നതല്ല.
അതുകൊണ്ട് ഒരു സത്യാന്വേഷി കൊല്ലലും തിന്നലും ദൃഢമായി ഉപേക്ഷിക്കണം എന്ന് ശ്രീ നാരായണസ്വാമി ഉപദേശിക്കുന്നു.
ശുഭം.


Read more: http://sreyas.in/ahimsa-sree-narayana-guru-01#ixzz2702E2WxE

0 comments
Labels:

158th Sree Narayana Guru Jayanthi..


0 comments
Labels:

നാരായണഗുരു മഹാപരമ്പരയിലെ കണ്ണി

---സ്വാമി മുനി നാരായണപ്രസാദ്‌ 



യേശുവിനെയും ശങ്കരാചാര്യരെയും രാമാനുജാചാര്യരെയും മധ്വാചാര്യരെയും ഒക്കെ സാമുദായികത വെച്ചുകൊണ്ട് നോക്കുന്നവരുണ്ടെങ്കിലും അവര്‍ നല്കിയ ജ്ഞാനസാരത്തിന്റെ സ്വരൂപം ഉള്‍ക്കൊള്ളാന്‍ പണ്ഡിതസമൂഹവും വിശ്വാസിസമൂഹവും ഒരുപോലെ ശ്രദ്ധവെക്കുന്നു. നാരായണഗുരുവിന്റെ കാര്യത്തില്‍ അതു സംഭവിക്കുന്നില്ല എന്നുതന്നെ പറയാം. ഒരുപക്ഷേ, അത് ഇനി സംഭവിക്കാനിരിക്കുന്നതേ ഉള്ളൂ എന്നും വരാം.


നാരായണഗുരുവിന്റെ ജന്മദിനം കേരളത്തില്‍ അങ്ങോളമിങ്ങോളവും കേരളീയര്‍ വസിക്കുന്ന മറുനാടുകളിലും വളരെ കേമമായി ആഘോഷിച്ചുവരുന്നുണ്ട്. ഈ അവസരത്തില്‍ ആനുകാലികങ്ങള്‍ ഗുരുവിനെക്കുറിച്ച് സാംസ്‌കാരിക നേതാക്കന്മാര്‍ എഴുതിയ ലേഖനങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്. ഇതൊക്കെയാണെങ്കിലും ഇതില്‍ താത്പര്യംവെക്കുന്നത് ഒരു പ്രത്യേക സമുദായക്കാര്‍ മാത്രമാണ്. ഗുരു ജീവിച്ചിരുന്ന കാലത്തുതന്നെ, ആ സമുദായത്തിന്റെ സംഘടനാ നേതാക്കന്മാര്‍ ഗുരുവിനെ 'നമ്മുടെ സമുദായ ഗുരു' എന്ന് പ്രകീര്‍ത്തിച്ചു തുടങ്ങിയിരുന്നു. അത് എല്ലാ സമുദായക്കാരും അംഗീകരിക്കുകയും ചെയ്തു.

ഇങ്ങനെ ഒരു ഗുരുവിനെ പ്രത്യേക സമുദായത്തിന്റെ വേലിക്കെട്ടിനുള്ളില്‍ തളച്ചിട്ടുകാണുന്ന പ്രവണത നാരായണഗുരുവിന്റെ കാര്യത്തില്‍ മാത്രമല്ല സംഭവിച്ചത്. നാരായണഗുരുവിനെ ഈഴവരും തീയരും സ്വന്തം സമുദായ ഗുരുവായി കാണുന്നതുപോലെ, നായര്‍ സമുദായം ചട്ടമ്പിസ്വാമികളെ കുലഗുരുവായി കാണുന്നു. ശങ്കരാചാര്യര്‍, രാമാനുജാചാര്യര്‍, മധ്വാചാര്യര്‍ എന്നീ ഗുരുക്കന്മാരെ ബ്രാഹ്മണരിലെ ഓരോ വിഭാഗം അതതുസമൂഹത്തിന്റെ ഗുരുവായിക്കണ്ട് ആദരിക്കുന്നു. മനുഷ്യവര്‍ഗത്തിന്റെ ഏകത്വത്തെ, സത്യത്തിന്റെ ഏകത്വത്തെ മാത്രം കണ്ടുകൊണ്ട് ജനങ്ങള്‍ക്ക് ജീവിതരഹസ്യം വെളിപ്പെടുത്താന്‍ ശ്രമിച്ച മഹാഗുരുക്കന്മാരെ ഇത്തരത്തില്‍ കാണുന്നത് കേരളത്തിന്റെ മാത്രമല്ല, ഭാരതത്തിന്റെതന്നെ മഹാശാപമാണെന്നു പറയേണ്ടിയിരിക്കുന്നു.


മറ്റൊരുതരം ആരാധകര്‍


ഗുരുവിന്റെ മഹത്ത്വത്തെ വിലയിരുത്തുന്ന മറ്റൊരു കൂട്ടര്‍ സാംസ്‌കാരിക നായകന്മാരും രാഷ്ട്രീയ നേതാക്കന്മാരുമാണ്. അവര്‍ ഊന്നല്‍ കൊടുക്കുന്നത് ആനുകാലിക കേരളത്തില്‍ ഗുരു മുഖാന്തരം ഉണ്ടായ സാമൂഹിക നവോത്ഥാനത്തിനാണ്. ഇതിന്റെ പല വശങ്ങളെ എടുത്തുകാണിച്ചുകൊണ്ടുള്ളതായിരിക്കും അവര്‍ നടത്തുന്ന പ്രസംഗങ്ങളും നയിക്കുന്ന ചര്‍ച്ചകളും. അങ്ങനെയുള്ള പല നേതാക്കന്മാരും പുതിയ പുതിയ പുസ്തകങ്ങളും ആണ്ടുതോറും എഴുതി പ്രസിദ്ധീകരിച്ചുകൊണ്ടുമിരിക്കുന്നു.

സത്യദര്‍ശിയായ ഒരു ഗുരുവിന്റെ സ്വാധീനം ജനജീവിതത്തിന്റെ രണ്ടു രംഗങ്ങളില്‍ പ്രതിഫലിക്കും. ഒന്ന്, ആനുകാലിക സാഹചര്യങ്ങളോടും പ്രശ്‌നങ്ങളോടും ആ മഹാത്മാവ് എങ്ങനെ പ്രതികരിച്ചു എന്നതും കുറവുകള്‍ നികത്താന്‍ എങ്ങനെ സഹായിച്ചു എന്നതും. രണ്ട്, ശാശ്വതമായി നിലനില്ക്കുന്ന സ്വാധീനം. യേശു ഇന്നും ലോകജനതയുടെ അന്തര്‍മണ്ഡലത്തില്‍ നിത്യയൗവനത്തോടുകൂടി ജീവിക്കുന്നത്, ആ ദൈവപുത്രന്‍ മൊഴിഞ്ഞ വാക്കുകളില്‍ നിറഞ്ഞുനില്ക്കുന്ന സത്യത്തിന്റെ നിത്യനൂതനത്വംകൊണ്ടാണ്. (യേശു സ്വന്തമായി ഒന്നും എഴുതി വെച്ചില്ല.) താന്‍ ജീവിക്കാനിടയായ യഹൂദജനതയുടെ ജീവിതക്രമത്തോടും വിശ്വാസപ്രമാണങ്ങളോടും ഒക്കെ എങ്ങനെയാണ് യേശു പ്രതികരിച്ചതെന്നും എങ്ങനെയാണ് അവരെ തിരുത്തിയതെന്നും ഉള്ളത് ആനുഷംഗികംമാത്രം. അതുപോലെ, നാരായണഗുരുവും തന്റെ ചുറ്റും കാണുന്ന സാമൂഹികമായ സമ്പ്രദായങ്ങളിലെ ഔചിത്യരാഹിത്യത്തോടും അശാസ്ത്രീയതയോടും പ്രതികരിച്ചതും അവയെ തിരുത്തിയതും ആനുഷംഗികംമാത്രം. ഗുരുവിന്റെ തനതായ മഹിമ, അവിടന്ന് നേരിട്ടുതന്നെ എഴുതിവെച്ച ദാര്‍ശനികകൃതികളിലും സ്‌തോത്രകൃതികളിലും ഹിതോപദേശ പ്രധാനമായ കൃതികളിലുമായി നിറഞ്ഞുനില്ക്കുന്നു. മലയാളം, സംസ്‌കൃതം, തമിഴ് എന്നീ മൂന്നു ഭാഷകളില്‍ ഒരേസമയം കൃതഹസ്തനായ ഒരപൂര്‍വ കവികൂടിയായിരുന്നു ഗുരു എന്ന് എത്രപേര്‍ അറിഞ്ഞിട്ടുണ്ട്?


മൂന്നാമതൊരു കൂട്ടര്‍


ആദ്യം പറഞ്ഞ കൂട്ടരേക്കാള്‍ എണ്ണത്തില്‍ വളരെ കുറവാണ് രണ്ടാമത്തെ കൂട്ടര്‍. എന്നാല്‍ വിശാലമനസ്‌കതയില്‍ രണ്ടാമത്തെ കൂട്ടരാണ് മുന്‍പന്തിയില്‍. അതിനേക്കാള്‍ മുന്‍പില്‍ സ്ഥാനംനലേ്കണ്ട മറ്റൊരുതരം ആരാധകര്‍ ഗുരുവിനുണ്ട്-അവര്‍ ഈഴവരല്ല. കേരളത്തിലെ സാംസ്‌കാരിക നായകന്മാരുമല്ല. അവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നു. എണ്ണത്തിലാകട്ടെ അവര്‍ വളരെ കുറവും. എന്നാലും ഗുരുവിന്റെ അമൃതവാണികള്‍ ഉള്‍ക്കൊള്ളുന്ന 'ആത്മോപദേശശതക'ത്തിലൂടെയും 'ദര്‍ശനമാല'യിലൂടെയും 'അറിവി'ലൂടെയും 'അദൈ്വതദീപിക'യിലൂടെയും മറ്റും മറ്റും കടന്നുപോയി മനനം ചെയ്യുന്ന അവരില്‍നിന്നുണ്ടാകുന്ന സ്വാഭാവികമായ പ്രതികരണം, ''ഗുരു പറയുന്ന ഈ രഹസ്യം ലോകനേതാക്കന്മാര്‍ക്ക് മനസ്സിലായിരുന്നെങ്കില്‍ ലോകം എന്നേ രക്ഷപ്പെട്ടുപോകുമായിരുന്നു'' എന്നാണ്. ഗുരുവിനെ ഇത്തരത്തില്‍ അറിഞ്ഞ് ആരാധിക്കുന്നവര്‍ക്ക് കേരളത്തിലെ ജാതിചിന്തയെപ്പറ്റിയോ സാമുദായിക പ്രശ്‌നങ്ങളെപ്പറ്റിയോ ഒന്നും അറിയില്ല. അവര്‍ ഗുരുവിനെ ബന്ധപ്പെടുത്തിക്കാണുന്നത് സ്വന്തം ജീവിതത്തോടും ആകെ ലോകത്തിലെ ജീവിതക്രമത്തോടും ആണ്. സ്വന്തം ജീവിതത്തെ ഗുരുവിന്റെ ജ്ഞാനവചസ്സുകള്‍ എത്രമാത്രം സംഫുല്ലമാക്കുന്നു എന്ന് അവര്‍ ആത്മപരിശോധന നടത്തും. ലോകജീവിതത്തെ സംഫുല്ലമാക്കാന്‍ അതേ ഉപദേശങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് അവര്‍ പരിശോധിക്കും. രണ്ടാമതു പറഞ്ഞത് എന്നും ഒരു സ്വപ്നമായും ആദ്യ പറഞ്ഞതു ജീവിത യാഥാര്‍ഥ്യമായും ആണ് അവര്‍ അനുഭവിക്കുന്നത്.


ഏറ്റവും ഉദാത്തമായ വിലയിരുത്തല്‍


നാരായണഗുരുവിനെ പ്രധാനമായും മൂന്നു തലത്തില്‍ കണ്ടു വിലയിരുത്തിപ്പോരാറുള്ളതിന്റെ ചിത്രങ്ങള്‍ നമ്മള്‍ കണ്ടല്ലോ. അവയില്‍ ഏതാണ് ഏറ്റവും ഉദാത്തം? മൂന്നാമത്തേതുതന്നെ. കാരണം, ശാശ്വതത്വമുള്ള താത്ത്വികമായ ഒരു അടിത്തറ അതിനുണ്ട്. മാത്രമല്ല, അതിന് എക്കാലത്തും എവിടെയും സ്വീകാര്യമായ മൂല്യവുമുണ്ട്.

ഇങ്ങനെ നോക്കുമ്പോള്‍ ഗുരൂപദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ (മാധ്യമങ്ങള്‍ ഉള്‍പ്പെടെ) ഏതു തരത്തിലുള്ള വിലയിരുത്തലിനാണ് മുഖ്യസ്ഥാനം നലേ്കണ്ടത്? മൂന്നാമത്തേതിനുതന്നെ. എന്നാല്‍ മാധ്യമങ്ങളും ജനങ്ങളില്‍ മിക്കവരും ഇന്ന് മുഖ്യത കല്പിക്കുന്നത് അതിനല്ല. യേശുവിനെയും ശങ്കരാചാര്യരെയും രാമാനുജാചാര്യരെയും മധ്വാചാര്യരെയും ഒക്കെ സാമുദായികത വെച്ചുകൊണ്ട് നോക്കുന്നവരുണ്ടെങ്കിലും അവര്‍ നല്കിയ ജ്ഞാനസാരത്തിന്റെ സ്വരൂപം ഉള്‍ക്കൊള്ളാന്‍ പണ്ഡിതസമൂഹവും വിശ്വാസിസമൂഹവും ഒരുപോലെ ശ്രദ്ധവെക്കുന്നു. നാരായണഗുരുവിന്റെ കാര്യത്തില്‍ അതു സംഭവിക്കുന്നില്ല എന്നുതന്നെ പറയാം. ഒരുപക്ഷേ, അത് ഇനി സംഭവിക്കാനിരിക്കുന്നതേ ഉള്ളൂ എന്നും വരാം.


ജ്ഞാനസാരം


എന്താണ് ഗുരുക്കന്മാര്‍ കണ്ടെത്തിയ ജ്ഞാനസാരം? പ്രപഞ്ചത്തെ-ജീവിതത്തെ സംബന്ധിക്കുന്ന രഹസ്യം തന്നെയാണത്. പല ഗുരുക്കന്മാര്‍ കണ്ടെത്തിയത് ഒരു രഹസ്യമോ പല രഹസ്യമോ? ഈ പ്രപഞ്ചം ഒന്നാണ്. ജീവിതം എന്ന അതിലെ പ്രതിഭാസവും ഒന്നാണ്. അപ്പോള്‍ അവയെ സംബന്ധിക്കുന്ന സത്യവും ഒന്നായിരിക്കാനേ തരമുള്ളൂ. അങ്ങനെയാണെങ്കില്‍, പല ഗുരുക്കന്മാര്‍ പലതരത്തില്‍ പറഞ്ഞതോ? അവര്‍ പറഞ്ഞതിലെ തരത്തിനേ വ്യത്യാസമുള്ളൂ; അവയിലെ പൊരുളിനു വ്യത്യാസമില്ല. എന്താണ് ആ പൊരുള്‍? സ്വന്തം ജീവിതത്തെ തീവ്രമായ ഒരു തപസ്സാക്കിത്തീര്‍ത്ത ഗുരു, ആ സത്യത്തെപ്പറ്റി പറഞ്ഞത് ഇങ്ങനെയാണ്:

'' 'അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താല്‍
അവനിയിലാദിമമായൊരാത്മരൂപം.'' (ആത്മോപദേശശതകം-24)

അതായത് 'അവന്‍', 'ഇവന്‍', 'മറ്റേവന്‍', 'അത്', 'ഇത്', 'മറ്റേത്' എന്നൊക്കെ നാം വെവ്വേറെ എന്നതുപോലെ മനസ്സിലാക്കിപ്പോരുന്നതെല്ലാം, ആദിമമായ ഒരൊറ്റ സത്യത്തിന്റെ നാനാതരം പ്രകടഭാവങ്ങളാണ്. ആ സത്യത്തെ ആത്മാവെന്നു ഗുരു വിളിച്ചു. ആധുനിക ഭൗതികശാസ്ത്രജ്ഞന്‍, ഭൗതിക പ്രപഞ്ചത്തിനെല്ലാം ആധാരമായിരിക്കുന്നത് ഊര്‍ജമാണെന്നു കണ്ടെത്തി. അതുപോലെ, ഭൗതികമെന്നോ അല്ലാത്തതെന്നോ ഉള്ള ഭേദമില്ലാതെ സമസ്തപ്രപഞ്ചത്തിനും ആധാരമായിരിക്കുന്നത് ആത്മാവാണ്. ഊര്‍ജം എന്ന ഒരൊറ്റ സത്യം വടിവാര്‍ന്നതാണ് ഭൗതിക പ്രപഞ്ചമെന്ന് ഭൗതികശാസ്ത്രജ്ഞര്‍ വ്യാഖ്യാനിക്കുന്നു. ആത്മാവ് എന്ന ഏക സത്യം വടിവാര്‍ന്നതാണ്. ഭൗതികവും ഭൗതികേതരവും ഉള്‍പ്പെടുന്ന പ്രപഞ്ചം എന്ന് ഗുരു ദര്‍ശിക്കുന്നു. എന്താണ് ഈ ആത്മാവ് എന്ന സത്യം? അതു പൊരുളില്‍ അറിവാണ്. ബോധമാണ്. എന്തിനെ സംബന്ധിക്കുന്ന അറിവ്? ഒന്നിനെയും സംബന്ധിക്കുന്ന അറിവല്ല. സകലതിനെയും സംബന്ധിക്കുന്ന അറിവ് ഏത് ബോധത്തിലാണോ രൂപംകൊള്ളുന്നത് ആ ബോധമാണ് ആത്മാവ്. ആ അറിവില്‍ നടക്കുന്ന അനാദിയായ കളിയാണ്, അഥവാ നാടകമാണ് ഈ പ്രപഞ്ചവും ജീവിതവും എല്ലാം. ഗുരുവിന്റെ വാക്കുകളില്‍ത്തന്നെ പറഞ്ഞാല്‍:

''അറിവിലനാദിയതായ് നടന്നിടും തന്‍-
തിരുവിളയാടലിതെന്നറിഞ്ഞിടേണം.'' (ആത്മോപദേശശതകം-34)

ഈ സത്യം സിദ്ധാന്തിക്കാനായി ആധുനികശാസ്ത്രത്തിനു സ്വീകാര്യമായ പരീക്ഷണ നിരീക്ഷണങ്ങളും വിശ്ലേഷണരീതിയും ഒക്കെ പ്രയോജനപ്പെടുത്താന്‍ ഗുരു ശ്രദ്ധിച്ചിട്ടുമുണ്ട്.

സകലതും ഒരൊറ്റ ആത്മസത്യത്തിന്റെ കളിയാണ് എന്നറിയുമ്പോഴോ? ആ ഏകത്വബോധം ജീവിതത്തിലും ജീവിതതാത്പര്യങ്ങളിലും പ്രതിഫലിക്കും.

''അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.'' (ആത്മോപദേശശതകം-24)

എന്നത് അപ്പോള്‍ ആദ്യം ഉദ്ധരിച്ച പദ്യഭാഗത്തിലെ ദര്‍ശനത്തിന്റെ പ്രയോഗഭാവമാകും. അപ്പോള്‍ ഇപ്പറഞ്ഞ പദ്യഭാഗം ഒരു ഹിതോപദേശം മാത്രമല്ല.
''അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായൊരാത്മരൂപം.''

എന്ന തത്ത്വാവബോധം യഥാര്‍ഥ ജീവിതത്തില്‍ പ്രതിഫലിച്ചതു മാത്രമാണത്. എന്നാല്‍ ഇത്തരത്തില്‍ രണ്ടു വശങ്ങളെ ചേര്‍ത്തുവെച്ച്, ഇപ്പറഞ്ഞ ഹിതോപദേശത്തെ ഒരു മുഴുവന്‍ പദ്യത്തിന്റെ ഭാഗമായി കാണുന്നവര്‍ വളരെ വിരളം. തത്ത്വാവബോധവും ജീവിതത്തില്‍ അതിന്റെ പ്രയോഗവും ഒരൊറ്റ നാണയത്തിന്റെ രണ്ടു വശങ്ങള്‍പോലെയായിരിക്കുമ്പോഴേ തത്ത്വദര്‍ശനം ജീവിതഗന്ധിയായിരിക്കുകയുള്ളൂ. അത്തരത്തിലുള്ളതാണ് നാരായണഗുരുവിന്റെ ഒരിക്കലും മരണമില്ലാത്ത സത്യദര്‍ശനവും.


മറ്റൊരു പ്രയോജനതലം


ഇപ്പറഞ്ഞ അദൈ്വതദര്‍ശനംതന്നെയാണ് 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന സൂക്തത്തിന്റെയും അന്തര്‍രഹസ്യമായിരിക്കുന്നത്. ഏകതയുടെ തലം, ജാതിയും മതവും കടന്ന്, ദൈവത്തിന്റെ ഏകതയിലെത്തുന്നതിനു മുന്‍പ് പ്രസക്തമായിവരുന്ന മറ്റൊരു തലമുണ്ട്-'ഒരു ലോകം' എന്നത്. ഈ ലോകം ഒരൊറ്റ സത്തയാണ്. ഒരൊറ്റ യൂണിറ്റാണ് എന്നതാണ് വസ്തുത. അതില്‍ അധിവസിക്കുന്ന കോടാനുകോടി ജീവിവര്‍ഗങ്ങളില്‍ ഒന്നാണ് മനുഷ്യന്‍. മനുഷ്യന്‍ ഒഴികെയുള്ള ജീവിവര്‍ഗങ്ങളെല്ലാം ലോകത്തെ ഒന്നായിക്കണ്ടനുഭവിച്ചുകൊണ്ട് സ്വസ്ഥരായി കഴിയുന്നു. വിവേകശാലികളെന്ന് അവകാശപ്പെടുന്ന മനുഷ്യര്‍ മാത്രം ലോകത്തെ അനേകം തുണ്ടുകളായി (രാജ്യങ്ങളായി) വിഭജിച്ച് ആ തുണ്ടുകളുമായി താദാത്മ്യപ്പെട്ടു കഴിയാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഒരു തുണ്ടിനെ മറ്റൊന്നില്‍നിന്നു വേര്‍തിരിക്കുന്ന രേഖ ഭൂപടത്തിലല്ലാതെ ഭൂതലത്തില്‍ കാണുകയില്ല. ഈ കാല്പനികരേഖകളുടെ സംരക്ഷണത്തിനുവേണ്ടി മനുഷ്യന്‍ ചെലവിടുന്ന പണവും പ്രയത്‌നവും എത്ര വലുതാണ്. എത്ര സഹജാതരെയാണ് അതിനുവേണ്ടി നിഷ്‌കരുണം വെടിവെച്ചിടേണ്ടിവരുന്നത്. മനുഷ്യന്റെ അജ്ഞത അവന്റെ സാമൂഹികജീവിതത്തില്‍ പരമാവധി എത്തിനില്ക്കുന്ന ഒരു സന്ദര്‍ഭമാണിത് എന്നു പറയാം. ഇതൊക്കെ ഓര്‍ക്കുമ്പോഴാണ്, ''ഗുരുക്കന്മാരുടെ വാക്കുകള്‍ ലോകനേതാക്കള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ലോകം രക്ഷപ്പെട്ടുപോകുമായിരുന്നു'' എന്നു ചിലരെങ്കിലും ചിന്തിച്ചുപോകുന്നത്. ഇത്തരം ചിന്തകളൊക്കെ വെറും സ്വപ്നാടനങ്ങള്‍ മാത്രമാണെന്നുള്ളതു സമ്മതിച്ചേ മതിയാവൂ. മനുഷ്യര്‍ തമ്മില്‍ ജാതിഭേദം ഇല്ല എന്നുള്ള ഗുരുവിന്റെ നിലപാടും ഇതുപോലെത്തന്നെ ഒരു സ്വപ്നമായി അവശേഷിക്കുകയല്ലേ? എന്നാലും മഹാഗുരുക്കന്മാരുടെ മഹത്‌സ്വപ്നങ്ങള്‍, അപ്രായോഗികം എന്നു സമ്മതിക്കവേ തന്നെ, അവ എത്രയോ സത്യവും മൂല്യമുള്ളതുമാണെന്ന് നാം സമ്മതിച്ചുപോകുന്നു. ഇത്തരത്തില്‍ മഹത്‌സ്വപ്നങ്ങള്‍ കാണുന്ന മഹാഗുരുക്കന്മാര്‍ കാലാകാലങ്ങളില്‍ സംഭവിച്ചിരുന്നില്ല എങ്കില്‍ ഈ ലോകത്തില്‍ മനുഷ്യരുടെ ജീവിതം ഇന്നുള്ളതില്‍നിന്ന് എത്ര തരംതാഴ്ന്നതാകുമായിരുന്നു! അത്രയ്ക്ക് കട്ടപിടിച്ചതാണ് മനുഷ്യനില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അജ്ഞത. 

''അറിവിനെ മൂടുമനിത്യമായയാം ഈ ഇരുളിനെയീര്‍ന്നെഴും ആദിസൂര്യനാ''യിട്ടാണ് ഓരോ കാലഘട്ടത്തിലും ഓരോ ഗുരു ഭൂജാതനാകുന്നത്. ആ പരമ്പരയിലെ ഇങ്ങേയറ്റത്തെ ഒരു കണ്ണിയാണ് നാരായണഗുരു. 

http://www.mathrubhumi.com/article.php?id=485375

0 comments
Labels:

Temples consecrated by Sree Narayana Gurudevan

There are nearly one hundred temples in the name of Gurudevan. But the actual prathishtas made by Gurudevan are only 44. They are 22 Siva temples, 14 Subrahmanya temples, one ganapathi, one Devi, one Bhagavathi, one Sarada, one Lamp, one metal plate with words Sathyam, Dharmam, Daya and Shanthi and two Mirrors.

Siva Prathishtas at Aruvippuram (Neyyattinkara, Trivandrum Dist.), Kolathukara (Trivandrum), Chempazhanthi (Trivandrum), Vakkam deveswaram (Trivandrum), Kayikkara (Trivandrum), Kadaikkavoor Oottuparamb, Anjuthengu, Sivagiri, Siddheswaram, Ayiramthengu, Panavally, Poothotta, Kumbalangi (Ernakulam Dist), Palluruthi, Moothakunnam, Peringottukara (Trichur Dist), Trichur Koorkanchery, Kozhikode, Thalasseri, Kannur, Kudroli (Karnataka State), Erode (Thamizhnad).

Subrahmanyan: Kunnumpara (Trivandrum Dist), Vakkam Velayudhan nada, Vakkam Puthiakav, Erath, Sivagiri, Prakkulam Velikkat (Kollam Dist), Prakkulam Kumaramangalam, Anchalummood, Kumarakam (Kottayam), Idappadi, Poonjar, Chemmanathukara, Cherai (Ernakulam Dist), Kottar (Thamizhnad)

Ganapath : Kottar (Thamizhnad), Devi: Mannanthala (Trivandrum)
Bhagavathy : Kunninezhath (Trivandrum). Sarada : Sivagiri

Lamp: Karamukk (Trichur Dist),
Sathyam Dharmam, Daya Shanthi : Murukkumpuzha (Trivandrum)

Mirror: Kalavankodam (Cherthala, Alleppy Dist),
Ullala (Near Vaikom, Kottayam Dist)

Temples established year wise

1888. Shiva temple established at Aruvippuram, Thiruvananthapuram

1889. Devi Temple dedicated at Mannanthala, Thiruvananthapuram

1892. Temple established at AayiramThengu, Alappad, Kollam

1893. Established Sree Kulathoor Kolathukara Shiva Temple, Thiruvananthapuram

1893. Dedicated Sree Subrahmanya Temple(Sree Dharmashastha Temple), Earathu near Kayikkara Thiruvananthapuram

1895. Bhagavathi temple dedicated at Karunagappalli (near Kunnazathu), kollam

1898. Subrhamaniya temple dedicated at Vazhamuttam, Kunnumpara, Thiruvananthapuram

1904. Subrhamaniya temple dedicated at Thammandi, Kumaramangalam, Erunakulam

1906. Founded a temple at Trichur.

1907 The Sree Bhakthi Samvardhini Yogam, Kannur was constituted with the blessings of Sree Narayana Guru

1907 December/1908 January . Guru laid foundation for Sreekandeswaram temple at Kozhikkode

1908 February. Jaganatha Temple at Thalasserry, kannur dedicated.

1909. Foundation stone laid for temple at Mangalapuram

1912 Kudroli Sri Gokarnatheshwara temple, In mangalore, Karnataka

1912 Sreekandeswaram temple established at Kozhikkode

1914. August, Advaitha Ashramam at Aluva started.

1914 consecrated idol of Lord Shiva at Palluruthy Sree Bhavaneeswara Temple

1914 Ernakulam(Poonurunni-Vytila Road) Sree Narayaneswaram Temple. The temple was raised at the instance of Sree Narayana Guru.
1915. Dedicated Jnanaswara temple at Anchuthengu
1916. Temple at Koorkkancheri, Trichur dedicated.
1916. Dedicated Sundareswara Temple Kannur.
1920 May 15 Dedicated the temple at Karamukku.
1921. Dedicated the Sree Kalakandeshwaram Temple, Murukumpuza, Thiruvananthapuram
1927. June 14, Temple dedicated at Kalavamkodam(Cherthala Thaluk of Alleppey District) with a mirror inscribed with AUM

Some of the other temples built by Sree Narayana Gurudevan are:-

Puthiya Kavu Subrahmanya Temple, Vaikom , Thiruvananthapuram
Vaikom Subrahmanya Temple (Velayudhan Nada), Vaikom , Thiruvananthapuram
Vaikom Deveshwara Temple, (Vaikom Puthan Nada), Vaikom , Thiruvananthapuram
Mannanthala Anandavalleshwaram Temple, Mannanthala, Thiruvananthapuram
Sreekapaleshwara Temple, Anjuthengu, Thiruvananthapuram
Poothotta Sree Narayana Vallabha Temple, Kanayanoor, Erunakulam
Vealikkattu Sree Narayanamangalam Kartikeya Temple, Kollam
Kunninezath Sree Narayana Bhoovaneshwari Temple, Kozhikod, Karunagappalli, Kollam
Sree Narayanamangalam Temple, Moothakunnam, North Paroor, Erunakulam
Sree Kumaramangalam Subrahmanya Temple, Kumarakam, Kottayam
Vezhapra Shaktiparambu Temple, Ramankari, Alappuzha
Sree Ardhanareeshwara Temple, Kumbalangi, Kochi
Sree Pillayar Kovil(Temple), Kottar, Nagarkoil, Tamil Nadu
Sree Gowreeshwara Temple, Cherai, Erunakulam
Sree Sharada Temple, Sivagiri, Varkala, Thiruvananthapuram
Sree Anandabhuteshwaram Temple, Mezhuveli, Kozhanchery, Pathanamthitta
Sree Pottayil Devi Temple, Nadama , Thrupunithura, Erunakulam
Sree Njaneshwara Temple, Puthan Nada, Chirayinkeezhu, Thiruvananthapuram
Sree Mahadevar Temple, Nagambadam, Kottayam
Sree Ardha Nareeshwara Temple, Ootuparambu, Kadakkavoor, Thiruvananthapuram
Sree Maheshwara Temple, Sreenarayanapuram, Koorkenchery, Thrissur
Sree Somasekharam Temple, Tannyam, Peringottukara, Thrissur
Sree Subrahmanya Temple, Nellikkunnu, Kasaragod
Palakkunnu Sree Bhagavati Temple, Uduma, Kasaragod
Sree Narayaneshwaram Subrahmanya Temple, Vaikom, Kottayam
Sree Bhadrachala Subrahmanya Temple, Valappad, Thrissur
Sree Chidambara Temple, Kandassamkadavu, Thrissur
Sree Kandeshwaram Sree Mahadeva Temple, Cherthala, Alappuzha
Sree Kumarapuram Temple, Mangad, Kollam
Manakkal Temple, Chempazanthi, Thiruvananthapuram
Sree Balasubrahmanya Temple, Bharananganam, Meenachil, Kottayam
Aakalpantha Prashobhini Sree Subrahmanya Temple, Poonjar Thekkekar

Sree Brahmapuram (Mathaanam) Temple, Vadayar, ThalayolaParambu, Kottayam
Chernnamangalam Siva Temple, Koduvazhannoor, Pulimath Vazhi, Thiruvananthapuram
Sree Shakteeshwaram Temple, Vayalar, Alappuzha
Ullala Omkareshwara Temple, Thalayazham, Vaikom, Kottayam
Sree Nayinaar Deva Temple, Arumanoor, Neyyattinkara, Thiruvananthapuram
Sree Vishwanatha Temple, Manathala, Gurupadapuri, Chavakad, Thrissur
Vallabhasseril Siva Temple, Alamthuruthi, Thiruvalla, Pathanamthitta
Sree Sankara Narayana Temple, Koovappadi, Cheranellur, Erunakulam
Katiravan Kunnu Sree Balasubrahmanya Swamy Temple, Puthoor, Kollam
Sree Narayana Maheshwara Temple, Pullazhi, Thrissur
Myladum Kunnu Bhajana Madom Subrahmanya Temple,Anappad, Thiruvananthapuram
Kumarapuram Sree Subrahmanya Temple, Maannanam, Kottayam
Sree Ghuhanandapuram Temple, Thekkumbhagam, Chavara, Kollam
Kuppana Sree Velayudhamangala Temple, Kollam
Sree Swamy Madom Temple, Anjuthengu, Thiruvananthapuram
Sree Amruthamkulangara Temple, Kollam
Bhuvaneshwari Temple, Thachankonam, Varkala, Thiruvananthapuram
Sree Chidambaranatha Temple, Oottara, Kanjiramkulam, Thiruvananthapuram
Sree Kalikulangara Temple, Nandyattukunnam, Paravoor, Erunakulam
Sanmargasandayini Sree Anandasayaneshwaram Temple, Kayippuram, Muhamma, Alappuzha
Sree Shaktidhara Temple, Njarakkal, Vaipin, Erunakulam
Sree Narayana Temple, Puliyannur, Meenachil, Kottayam
Sree Narayanapuram Temple, Aashraamam, Kollam
Plavazhikam Devi Temple, Nedunganda, Varkala, Thiruvananthapuram
Shivadarshana Devaswom Temple, Pampadi, Kottayam
Elankavu Sree Bhagavati Temple, Mullakkal, Alappuzha
Sree Ganeshamangalam Temple, Vadanappilli, Thrissur
Sree Suryanarayanapuram Temple, Pampadi, Kottayam
Sree Balasubrahmannya Temple, Kurichikara, Thrissur
Dharmagiri Sree Subrahmanya Swamy Temple, Thruthala, Palakkad
Erected Madam(Guruswamy Mutt) at Kudakkalam, near Thalassery, Kannur
Sri Narayana Velayudhan Kovil, Pilackool, Thalassery, Kannur District

1 comments
 
SNDP - Sree Narayana Dharma Paripalana Yogam © 2012 | Designed by Shin Syamalan